ന്യൂഡല്‍ഹി: പഞ്ചാബിലെ നാഭ ജയിലിലില്‍ നിന്നും രക്ഷപെട്ട ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തലവന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റു പിടിയില്‍. ഡല്‍ഹിയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. 10 കേസുകളില്‍ പ്രതിയാണ് . മിന്റുവിനൊപ്പം രക്ഷപ്പെട്ട അഞ്ചു കുറ്റവാളികളെ പിടികൂടാനായിട്ടില്ല.
ഞായറാഴ്ച രാവിലെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് പോലീസ് വേഷം ധരിച്ചെത്തിയ സംഘം സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷമാണ് മിന്റു ഉള്‍പ്പെടെ ആറു കൊടുംകുറ്റവാളികളെ രക്ഷപ്പെടുത്തിയത്. വിക്കി ഗൗണ്ടര്‍, ഗുരുപ്രീത് സെക്കോണ്‍, നിത ദിയോള്‍, വിക്രംജീത് എന്നീ കൊടുംകുറ്റവാളികളാണു ഹര്‍മീന്ദര്‍ മിന്റുവിനൊപ്പം രക്ഷപ്പെട്ടത്.
സംഭവത്തെത്തുടര്‍ന്ന് ഡിജിപിയെ സസ്പെൻഡ് ചെയ്യുകയും ജയില്‍ എസ് പിയെ യും എഎസ്പിയെയും സര്‍വീസില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തിരുന്നു.