തിരുവനന്തപുരം:നിങ്ങൾ റീഡർഷിപ്പിനും വ്യൂവർ ഷിപോപ്പിനും വേണ്ടിയാണ് പരിഹാസം എഴുതുകയും കാണിക്കുകയും ചെയ്യുന്നത്. അതുകൊണ്ടു ഇപ്പോൾ റിപ്പോർട്ടിങ് ഏതാണ് പരിഹാസാം ഏതാണെന്നു തിരിച്ചറിയാൻ പറ്റാത്ത സ്ഥിയിലായിട്ടുണ്ട്. ആൾക്കാർ അതിനാനല്ലോ കൂടുതൽ. ഒരു ചടങ്ങിൽ എന്റെയടുത്തോരു സീനിയർ നേതാവ് ഇരുന്നിരുന്നിരുന്നു. വളരെ രസികനായിട്ടുള്ള ആളാണ്. ഞാൻ ചോദിച്ചു എന്തേയിങ്ങനെ ബാലപിടിച്ചിരിക്കുന്നതു. അദ്ദേഹം പറഞ്ഞു. നീ കണ്ടില്ലേ ഇവിടെ എല്ലാ ചാനലുകളുമുണ്ട് ഞാൻ അങ്ങോട്ട് തിരിഞ്ഞു ഒരു ഗ്ളാസ് വെള്ളം കുടിക്കുകയോ ചായ കുടിക്കുകയോ തല ചൊറിയുകയോ ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ വഷളായിപ്പോകും. അല്ലെങ്കിൽ മുഖത്ത് എന്തെങ്കിലും ഒരാക്ഷൻ ആയിക്കഴിഞ്ഞാൽ പിന്നെ അതായിരിക്കും ചാനലിൽ കാണിക്കുന്നത്. അങ്ങനെയൊക്കെ അപാമാനിക്കപ്പെടേണ്ട ആളാല്ലല്ലോ ഞങ്ങളാരും. വി.ഡി.സതീശൻ എംഎൽഎ പറഞ്ഞു. ടാഗോർ തീയറ്ററിൽ എംഎൽഎ മാരും മാധ്യമപ്രവർത്തകരും പങ്കെടുത്ത മനസ്സുതുറക്കൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ജേക്കബിന് സമ്മാനിക്കുന്ന സ്വദേശാഭിമാനി കേസരി പുരസ്കാര ദാനത്തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിക്കപ്പെട്ടത്.
ഞങ്ങളെല്ലാം പരിഹാസ പരിപാടിയിക്കേറി വഷളാകല്ലെന്നാ വിചാരിക്കുന്നത് ഇപ്പോൾ പല ആളുകളും ആ പരിപാടിയിൽ കടന്നുകൂടാൻ വേണ്ടി അതിനുതന്നെ തയ്യാറായി വരികയാണ്. നിങ്ങളൊന്നു ആലോചിക്കണം ഒരു വ്യക്തിയാണ്. എത്രയോ രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ പശ്ചാത്തലവുമൊക്കെയുള്ള എത്രയോ ആളുകളെയാണ് നിങ്ങൾ ജോക്കറുകളും മണ്ടന്മാരും ആക്കണെ. ഞങ്ങളൊക്കെ അങ്ങനെയാകേണ്ടവരാണോ.