NEWS28/08/2015

വ്യത്യസ്ത അക്രമ സംഭവങ്ങളിൽ രണ്ടു പാര്ടി പ്രവർത്തകർ മരിച്ചു

ayyo news service
കാസര്‍കോട്:വ്യത്യസ്ത സംഭവങ്ങളില്‍ സംസ്ഥാനത്ത് രണ്ടുപേര്‍ വേട്ടേറ്റു മരിച്ചു. കാസര്‍കോട് കോടോംബേളൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി.നാരായണനും തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനായ വാസുപുരം സ്വദേശി അഭിലാഷുമാണ് മരിച്ചത്.  രണ്ടു സംഭവങ്ങളും ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു

കാസര്‍കോട് ജില്ലയില്‍ നടന്ന അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്നാരോപിച്ച് ജില്ലയില്‍ നാളെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അതേസമയം, അഭിലാഷിന്റെ മരണത്തിന് പിന്നില്‍ സിപിഎം ആണെന്നാരോപിച്ച് പുതുക്കാട് മണ്ഡലത്തിലും കൊടകര പഞ്ചായത്തിലും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

നാരായണനോടൊപ്പമുണ്ടായിരുന്ന സഹോദരന്‍ സി. അരവിന്ദനെ ഗുരുതര പരുക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ കോടോംബേളൂരില്‍വച്ചാണ് ഇരുവര്‍ക്കും കുത്തേറ്റത്.   തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍വച്ചാണ് ബിജെപി പ്രവര്‍ത്തകനായ അഭിലാഷിന് വെട്ടേറ്റത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സതീശ് പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രദേശത്ത് പഞ്ചായത്ത് കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് രണ്ടാഴ്ചയായി തര്‍ക്കവും സംഘര്‍ഷവും നിലനിന്നിരുന്നു.

Views: 1597
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024