NEWS16/03/2016

സരിതയെ നേരില്‍ കണ്ടിട്ടില്ല:513 തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് തമ്പാനൂര്‍ രവി

ayyo news service
കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരെ  ആദ്യം അറിയുന്നതു മാധ്യമങ്ങള്‍ വഴിയാണ്. താന്‍ സരിതയെ നേരില്‍ കണ്ടിട്ടില്ല.  513 തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി സോളാര്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റീസ് ജി. ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി.

പൊതുപ്രവര്‍ത്തകനെന്ന നിലയിലാണു സരിതയുമായി സംസാരിച്ചത്. ഇവയില്‍ ചുരുക്കം ചില കോളുകള്‍ മാത്രമാണു താന്‍ അങ്ങോട്ടു വിളിച്ചു സംസാരിച്ചിട്ടുള്ളത്. ഇതു പലപ്രാവശ്യം താന്‍ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. പത്ര-ദൃശ്യമാധ്യമങ്ങളിലും മറ്റും സരിതയെ അപമാനിക്കുന്നവിധം നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ നേതാക്കളെ പ്രസ്താവനകളില്‍നിന്നു പിന്തിരിപ്പിക്കണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണു സരിത വിളിച്ചത്. എന്നാല്‍, നിയമവിരുദ്ധമായി ഒരു കാര്യത്തിലും സരിതയെ സഹായിച്ചിട്ടില്ലെന്നും തമ്പാനൂര്‍ രവി പറഞ്ഞു. 

2015 മേയ് 16 മുതല്‍ 2016 ജനുവരി വരെ സരിത തമ്പാനൂര്‍ രവിയുമായി സംസാരിച്ചതിന്റെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ കമ്മീഷന്‍ കാണിച്ചതിനു ശേഷമാണു തമ്പാനൂര്‍ രവി ഇക്കാര്യം വെളിപ്പെടുത്തിയത്.



Views: 1571
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024