ഷിക്കാഗോ: ലയണല്‍ മെസിയുടെ ഹാട്രിക് ഗോളിന്റെ ബലത്തില്‍ അര്‍ജന്റീന പാനമയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. ഈ ജയത്തോടെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഡിയിയിൽ നിന്ന് അര്‍ജന്റീന ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചു.
രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ മെസി ഹാട്രിക്കുമായി കളം നിറഞ്ഞപ്പോള്‍ നിക്കോളാസ് ഒട്ടമെന്‍ഡി, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി. 68,78,87-ാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. ഏഴാം മിനിറ്റില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്. 90മിനിറ്റില്‍ അഗ്യൂറോ അവസാന ഗോളും