NEWS20/09/2016

തമിഴ്‌നാടിന് 6000 ക്യുബിക് അടി വെള്ളം വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി

ayyo news service
ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്ന് തമിഴ്‌നാടിന് ഒരാഴ്ചത്തേക്ക് 6000 ക്യുബിക് അടി (ക്യുസെക്‌സ്) വെള്ളം കര്‍ണാടക വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. ബുധനാഴ്ച മുതല്‍ 27 വരെ വെള്ളം ലഭ്യമാക്കണമെന്നാണ് കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ നിയോഗിച്ച മേല്‍നോട്ട സമിതിയുടെ ഉത്തരവ് ഭേദഗതി ചെയ്താണ് അധിക ജലം വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഈമാസം 21 മുതല്‍ 30വരെ കാവേരിയില്‍ നിന്ന് 3000 ക്യൂസെക്‌സ് ജലം നല്‍കിയാല്‍ മതിയെന്നായിരുന്നു മേല്‍നോട്ട സമിതിയുടെ ഉത്തരവ്.

അതേസമയം,കാവേരി നദിയില്‍നിന്നും തമിഴ്‌നാടിന് കൂടുതല്‍ വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി വിധി ഉണ്ടായതിനെ തുടര്‍ന്ന് കര്‍ണാടകത്തിലേക്കും അവിടെനിന്നും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ചത്തേയും വ്യാഴാഴ്ചത്തേയും സര്‍വീസുകളാണ് റദ്ദാക്കിയത്. ബസുകള്‍ക്കുനേരെ ആക്രമണ സാധ്യത കണക്കിലെടുത്താണ് സര്‍വീസുകള്‍ റദ്ദാക്കിയത്.



Views: 1371
SHARE
CINEMA

ജോയ് .കെ .മാത്യുവിന്റെ 'അണ്‍ബ്രേക്കബിള്‍' ചിത്രീകരണം പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024